2011, ജൂലൈ 25, തിങ്കളാഴ്‌ച

രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ ‘
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ...







ഇലതുമ്പില്‍ നിന്നിറ്റു വീണ മഴതുള്ളിയാണ്
മഴയുടേ കുളിരിനേ പ്രണിയിക്കാന്‍ പഠിപ്പിച്ചത്
പക്ഷേ മഴയില്‍ അലിഞ്ഞപ്പൊഴാണ് അറിഞ്ഞത്
ഈ ജന്മം പൊരാ മഴയുടേ കുളിരറിയാനെന്ന്







പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍
പറിച്ചു കൊടുത്തത്
എന്‍റെ ഹൃദയമാണ്
എന്നിട്ട് ഇന്ന് അവളെന്നെ
ഹൃദയ ശൂന്യനെന്നു
വിളിച്ചു ശാസിയ്ക്കുന്നു..








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ